2015 ജൂൺ 10, ബുധനാഴ്‌ച

എന്റെ FB പോസ്റ്റുകള്‍ 14


'പ്ലാവില' സാഹിത്യപുരസ്‌കാരം അന്തരിച്ച പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ കെ.വി. അനൂപിന് സമര്‍പ്പിച്ചു. കഥാകൃത്ത് സുഭാഷ്ചന്ദ്രനില്‍നിന്ന് അനൂപിന്റെ മകള്‍ ഇതള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കന്മന ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. സിനീഷ് വേലിക്കുനി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി.
എഴുത്തുകാരന്‍ ഗഫൂര്‍ കോവൂമ്മല്‍ രചിച്ച 'ഇത് കേരളം തന്നെയല്ലേ' എന്ന കവിതാ സമാഹാരം എന്‍. പ്രഭാകരനില്‍നിന്ന് തിക്കോടി നാരായണന്‍ ഏറ്റുവാങ്ങി. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ജീവാനന്ദന്‍, വന്‍മുകം ഗവ. ഹൈസ്‌കൂളില്‍നിന്ന് വിരമിച്ച ഹെഡ്മാസ്റ്റര്‍ രാജന്‍ പഴങ്കാവില്‍ എന്നിവരെ ആദരിച്ചു. ഡോ. സോമന്‍ കടലൂര്‍, സന്തോഷ് തിക്കോടി, ബഷീര്‍ കോവുമ്മല്‍, രാജന്‍ പഴങ്കാവില്‍, സുധാകരന്‍ കൈയാടത്ത്, മണിയൂര്‍ ഇ. ബാലന്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ